തുലാവര്‍ഷം തോര്‍ന്നു കഴിഞ്ഞപ്പോള്‍
കറുത്ത വാവ് എന്നെ പ്രസവിച്ചു.
എങ്കിലും ഇരുട്ടിനെ എനിക്കു ഭയമായിരുന്നു.
എന്റെ ഭയമകറ്റുന്നതിനായി കോണിച്ചുവട്ടില്‍-
തിരി താഴ്ത്തി എരിഞ്ഞ സ്നേഹത്തെ ഞാന്‍ മറന്നു.
പിന്നീടെപ്പോഴൊ,ദീപാവലി പ്രഭയില്‍ -
എന്റെ കണ്ണു മഞ്ഞളിച്ചുപോയി.
ഉന്മാദിയായി,വൈരാഗിയായി ഞാന്‍ നടന്നകന്നു.
തിരിച്ചെത്തിയതോ , വിഷാദയോഗത്തിലേക്ക് !
No comments:
Post a Comment